Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20635

ഐപിഎല്‍ വാതുവയ്പ്പ്; അജിത് ചാന്ദിലയ്ക്കു ആജീവനാന്ത വിലക്ക്

$
0
0

മുംബൈ: ഐ പി എല്‍ വാതുവെപ്പുകേസില്‍ പെട്ട ഓഫ് സ്പിന്നര്‍ അജിത് ചാന്ദിലയ്ക്ക് ആജീവനാന്ത വിലക്ക്. ഐ പി എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ലഭിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് 32 കാരനായ ചാന്ദില. നേരത്തെ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിനെ ബി സി സി ഐ ക്രിക്കറ്റില്‍ നിന്നും വിലക്കിയിരുന്നു. 2013ല്‍ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ഒത്തുകളിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. മുംബൈ ക്രിക്കറ്റ് താരമായ ഹികന്‍ ഷായെ ബി സി സി സി 5 വര്‍ഷത്തേക്ക് വിലക്കിയിട്ടുണ്ട്. മുംബൈയിലെ ബി സി സി ഐ ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് അച്ചടക്ക സമിതി ഈ തീരുമാനം എടുത്തത്. ബി സി സി ഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍, ജോതിരാദിത്യ സിന്ധ്യ, നിരഞ്ജന്‍ ഷാ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഡിസംബര്‍ 24ന് നടന്ന കൂടിക്കാഴ്ചയില്‍ സമിതി കളിക്കാരില്‍ നിന്നും മൊഴിയെടുത്തിരുന്നു. 2013ല്‍ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെയാണ് അജിത് ചാന്ദിലയെ അറസ്റ്റ് ചെയ്തത്. ഈ സമയത്താണ് മലയാളി താരം ശ്രീശാന്തും അറസ്റ്റിലാകുന്നത്. ശ്രീശാന്തിനെ പിന്നീട് ബി സി സി ഐ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ആജീവനാന്തം വിലക്കുകയും ചെയ്തിരുന്നു. ചാന്ദിലയെ ബി സി സി ഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇപ്പോള്‍ ഈ ശിക്ഷ ആജീവനാന്ത വിലക്കായി മാറ്റിയിരിക്കുകയാണ്. അജിത് ചാന്ദിലയ്ക്ക് ബി സി സി ഐയുടെ ഒരു തരത്തിലും പെട്ട ക്രിക്കറ്റ് മത്സരങ്ങളില്‍ ഇനി പങ്കെടുക്കാന്‍ കഴിയില്ലെന്ന് ബി സി സി ഐ ജനറല്‍ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഐപിഎല്‍ മത്സരത്തിനിടെ പ്രമുഖ കളിക്കാരനെ ഒത്തുകളിക്കു പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് മുംബൈയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരമായ ഹികന്‍ ഷായ്‌ക്കെതിരായ നടപടി..


Viewing all articles
Browse latest Browse all 20635

Trending Articles