സ്വന്തം ലേഖകൻ
കൊച്ചി: മഹാരാജ് കോളജ് എന്നും എസ്എഫ്‌ഐയുടെ അതിക്രമ കേന്ദ്രമാണ്. എസ്എഫ്‌ഐയുടെ ഭീഷണിയ്ക്കു മുകളിൽ മഹാരാജാസിൽ ഒരീച്ച പോലും പറക്കില്ലെന്നത് കൊച്ചിയിലെ പുറത്തു പറയാത്ത ചരിത്രം. എന്നാൽ, വിവാദങ്ങൾ നിന്നു പുകയുകയാണ് മഹാരാജാസിൽ. എൻ.എൽ. ബീനയെന്ന പ്രിൻസിപ്പാൾ ചുമതലയേറ്റ ശേഷമാണ് കേരളത്തിനെ അഭിമാനമായ മഹാരാജാസ് കോളേജ് വിവാദങ്ങളിലേക്ക ് നീങ്ങിയത്. സമരങ്ങളും കലാപവും ലാത്തി ചാർജുമൊന്നും മഹാരാജാസിനു പുത്തരിയല്ല. എന്നാൽ കോളേജ് പ്രിൻസിപ്പലിൻറെ കസേര അധ്യാപകർ തന്നെ എടുത്ത് വിദ്യാർഥികൾക്ക് കത്തിക്കാൻ കൊടുക്കുന്നത് മഹാരാജാസിൻറെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.
എല്ലാത്തിനും കാരണം പ്രിൻസിപ്പലിനെ ഉട്ടോപ്യൻ പരിഷ്‌കാരങ്ങളാണെന്നാണ് എസ്എഫ്‌ഐ പ്രവർത്തകർ ആരോപിക്കുന്നത്. തുറന്നു പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം തന്നെയാണ് ഇന്നലെ നിയമസഭയിൽ അറിയിച്ചത്. എസ്എഫ്‌ഐക്കാരോടുള്ള പ്രിൻസിപ്പലിൻറെ വ്യക്തി വൈരാഗ്യമാണത്രേ മഹാരാജാസിലെ പ്രശ്‌നങ്ങൾക്ക് കാരണം. എന്നാൽ ചരിത്ര പ്രസിദ്ധമായ മഹാരാജാസ് കോളേജിനെ ഈ നിലയ്ക്കാക്കിയത് എസ്എഫ്‌ഐക്കാരും സിപിഎമ്മുമാണെന്ന് പ്രിൻസിപ്പൽ ബീന തുറന്നടിച്ചിരുന്നു.
ഇതിനെ ശരിവയ്ക്കുന്നതാണ് മഹാരാജാസിലെ കാഴ്ച്ചകളെന്ന് കോളെജിലെ ഒരു അധ്യാപിക തന്നെ സാക്ഷ്യപ്പെടുത്തുന്നു. കുറേ സിപിഎം അനുഭാവികളുടെയും എസ്എഫ്‌ഐക്കാരുടെയും താവളമായിരുന്നു മഹാരാജാസ്. കോഴ്‌സ് കഴിഞ്ഞാലും കോളേജ് വിട്ടു പോകാതെ ഹോസ്റ്റൽ താവളമാക്കി കുറേ പേർ ഇവിടെ തങ്ങും. പാർട്ടി പ്രവർത്തനങ്ങൾ കലാപരിപാടികൾ എന്ന പേരിൽ പെൺകുട്ടികളെ വീട്ടിൽ പോലും വിടാതെയാണ് ഒരു പറ്റം യുവാക്കളുടെ പ്രവർത്തനം.
കോളെജിൽ ഒരു ദേശീയ സെമിനാർ നടക്കുന്നതിനിടെ മുഖ്യാതിഥിയായി എത്തിയ വിശിഷ്ട വ്യക്തി ജനാലയിലുടെ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതാണ്. മരത്തണലിൽ ആൺകുട്ടിയുടെ മടിയിൽ കയറിയിരുന്ന് ലൈംഗിക ആസ്വദിക്കുന്ന വിദ്യാർഥിനിയെ കണ്ടാണ് വിശിഷ്ടാതിഥി വേദി വിട്ടത്. ഇക്കാര്യം അറിയിച്ചതോടെ പ്രിൻസിപ്പൽ പെൺകുട്ടിയെ വിളിച്ചു ചോദ്യം ചെയ്തു. എന്നാൽ ഇത് സദാചാര പൊലീസിങ്ങ് ആയിരുന്നുവെന്നായിരുന്നു എസ്എഫ്‌ഐയുടെ കണ്ടെത്തൽ.
പ്രിൻസിപ്പലിൻറെ നടപടിക്കെതിരെ സമരം ചെയ്താണ് എസ്എഫ്‌ഐ പ്രതികരിച്ചത്. ഇതോടെ കോളേജ് ക്യാംപസിലെ കുറ്റിക്കാടുകളിൽ അരങ്ങേറിയിരുന്ന തിയറി ക്ലാസുകൾക്ക് പ്രിൻസിപ്പൽ പിടിയിട്ടു. ഹോസ്റ്റലിലെ കൊട്ടേഷൻ താവളവും പൂട്ടി. ഇതിനാണ് ഒരു പ്രിൻസിപ്പാലിനെ സംസ്ഥാന മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ വളഞ്ഞിട്ട് ആക്രമിക്കുന്നത്.
The post പ്രണയം, കാമം ലൈംഗികത: മഹാരാജാസിൽ എല്ലാം എസ്എഫ്‌ഐയുടെ തണലിൽ: ചരിത്രം ഉറങ്ങുന്ന മഹാരാജാസിലെ വിദ്യാർഥി പേക്കൂത്തുകൾ ഇങ്ങനെ appeared first on Daily Indian Herald.