സയൻസ് ഡെസ്‌ക്
വാഷിങ്ടൺ: കടലിലെ വെള്ളം വറ്റിക്കാൻ ശേഷിയുള്ള തീ ഗോളം സൂര്യനിൽ നിന്നും വിഘടിച്ച് ഭൂമിയെ ലക്ഷ്യമാക്കി പുറപ്പെട്ടതായി നാസയുടെ ഗവേഷണ വിഭാഗം. അഞ്ചരക്കോടി ടൺ ഭാരമുള്ള വൻ തീ ഗോളമാണ് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നതെന്നാണ് നാസ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. സൂര്യനെപ്പറ്റി പഠനം നടത്തുന്ന നാസയുടെ പ്രത്യേക ഗവേഷണ വിഭാഗമാണ് ഇതു സംബന്ധിച്ചുള്ള പഠന റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്തു വിട്ടത്. ഭൂമിയിലേയ്ക്കു എത്തുന്നതിനു മുൻപ് ഈ തീഗോളത്തെ നിർവീര്യമാക്കിയില്ലെങ്കിൽ ഇത് കടലിലെ വെള്ളം വറ്റിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
പതിനായിരം വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രതിഭാസമാണ് ഇപ്പോൾ സൂര്യനിൽ സംഭവിച്ചിരിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. സാധാരണ സമയങ്ങളിൽ ഇത്തരത്തിൽ പ്രതിഭാസമുണ്ടാകുമ്പോൾ, ഇത് ഭൂമിക്കു നേരെ വരാറില്ല. മറ്റേതെങ്കിലും ഗൃഹത്തിൽ ഇടിച്ചു തകരുകയാണ് ചെയ്യുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരത്തിൽ കത്തിജ്വലിക്കുന്ന സൂര്യന്റെ ഒരു ഭാഗം അടന്നു വന്ന് ആ ഗൃഹത്തിൽ ഇടിച്ചാൽ ആ ഗൃഹത്തിന്റെ ആ ഭാഗം കത്തിജ്വലിച്ചു പോകും. മുൻപ് ഇത്തരത്തിൽ സൂര്യനിൽ നിന്നും അടർന്നു പോയ ഭാഗം ഇടിച്ച് വ്യാഴത്തിന്റെ ഒരു ഭാഗം പൂർണമായും നശിച്ചു പോയിട്ടുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന ആ തീഗോളം ഭൂമിയുടെ സന്തുലിതാവസ്ഥയെ രൂക്ഷമായ രീതിയിൽ ബാധിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. ഒരു അണുബോംബ് പൊട്ടുന്ന അണുവികരണമാണ് സെക്കൻഡിൽ ഈ തീഗോളം പുറപ്പെടുവിക്കുന്നത്. ഈ തീഗോളം ഏതെങ്കിലും നഗരത്തിലാണ് വന്നു പതിക്കുന്നതെങ്കിൽ ആ നഗരം പൂർണമായും കത്തി നശിക്കും. എന്നാൽ, നിലവിൽ പുറപ്പെട്ടിരിക്കുന്ന ഈ തീഗോളം മൂന്നു വർഷം കൊണ്ടു മാത്രമേ നിലവിലെ വേഗത്തിൽ ഭൂമിയിൽ പതിക്കൂ. നിലവിലെ യാത്രാപാത പരിശോധിക്കുമ്പോൾ ഏറെ വിസ്‌ഭോടന ശേഷിയുള്ള ഈ തീഗോളം ഏതെങ്കിലും കടലിലാവും പതിക്കുക എന്നാണ് വിലയിരുത്തുന്നത്. എന്നാൽ, കടലിലെ വെള്ളം വറ്റിക്കാൻ ശേഷിയുള്ളതാണ് ഈ തീ ഗോളമമെന്നും അതുകൊണ്ടു തന്നെ കരുതിയിരിക്കണമെന്നുമാണ് അമേരിക്കൻ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്.
The post ഭൂമിയെ ലക്ഷ്യമാക്കി സൂര്യനിൽ നിന്നും തീഗോളം: മൂന്നു വർഷത്തിനുള്ളിൽ കടലിലെ വെള്ളം വറ്റും; സൂര്യനിൽ നിന്നുള്ള ഗോളം തടയാൻ മാർഗം അന്വേഷിച്ചു നാസ appeared first on Daily Indian Herald.