ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നു രൂപപ്പെട്ട വാര്‍ധ ചുഴലിക്കാറ്റ് ചെന്നൈ തീരത്ത് ആഞ്ഞു വീശി. മണിക്കൂറില്‍ 120-140 കിലോമീറ്റര്‍ വേഗതിയിലാണ് കാറ്റടിച്ചത്. ആയിരകണക്കിന് പേരെ ഇതിനോടകം മാറ്റി താമസിച്ചു. രണ്ട് പേര്‍ മരിച്ചതായി തമിഴ് നാട്‌സര്‍ക്കാര്‍ സ്ഥിരികരിച്ചു
തീരത്തോട് അടുക്കുന്നതോടെ ചുഴലിക്കാറ്റ് ഇനിയും ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. തീരത്തണഞ്ഞ കാറ്റില്‍ മരണങ്ങള്‍ കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി ബന്ധം പലയിടത്തും നിശ്ചലമാണ്. ഉച്ചയ്ക്ക് രണ്ട് മണിക്കും അഞ്ച് മണിക്കും ഇടയില്‍ കാറ്റ് വീണഅടും ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.
ചെന്നൈയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി. പലയിടത്തും വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കടപുഴകിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നോടെ ശക്തമായ കാറ്റ് വീശിത്തുടങ്ങിയിരുന്നു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. നഗരത്തില്‍ പലയിടത്തും കനത്ത വെള്ളക്കെട്ടും മഴയെ തുടര്‍ന്ന് രൂപപെട്ടിട്ടുണ്ട്.
കനത്ത നാശനഷ്ടങ്ങളുണ്ടായേക്കാമെന്ന ഭീതിയില്‍ ശക്തമായ ജാഗ്രതയാണു തീരത്തു പുലര്‍ത്തുന്നത്. അതിനിടെ, ചെന്നൈ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ താളം തെറ്റി. വിമാനത്താവളം അടയ്ക്കുകയും ചെയ്തു. ഇതിനോടകം നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. മുപ്പതോളം സര്‍വീസുകള്‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഇപ്പോള്‍ എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നഗരത്തിലെ സബര്‍ബന്‍ ട്രെയിനുകളും റദ്ദു ചെയ്തിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേനയെ അടക്കം ചെന്നൈയിലും മച്ചിലിപ്പട്ടണത്തും വിന്യസിച്ചിട്ടുണ്ട്. മണിക്കൂറില്‍ നൂറു കിലോമീറ്ററിനും നൂറ്റപ്പതിനഞ്ചു കിലോമീറ്ററിനും ഇടയിലായിരിക്കും കാറ്റിനു വേഗം. കരയിലെത്തുമ്പോള്‍ ഉഗ്രവേഗം കൈവരിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല. തമി!ഴ്നാട്ടില്‍ നാഗപ്പട്ടണം, കടലൂര്‍, ചെന്നൈ, കാഞ്ചീപുരം എന്നിവിടങ്ങളിലും ആന്ധ്രയില്‍ നെല്ലൂര്‍, കേന്ദ്രമാക്കിയുമാണ് കേന്ദ്ര ദുരന്തനിവാരണ സേന അടക്കമുള്ള രക്ഷാ പ്രവര്‍ത്തകരെ വിന്യസിച്ചിരിക്കുന്നത്