Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20567

ട്രംപ് മുസ്ലീങ്ങളെ നിരോധിക്കുമോ..? ഇസ്ലാം വിരുദ്ധ രാഷട്രീയത്തിന്റെ വക്താവായ അമേരിക്കന്‍ പ്രസിഡന്റെ നീക്കത്തില്‍ ലോക മുസ്ലീങ്ങള്‍ ആശങ്കയില്‍

$
0
0

ന്യൂയോര്‍ക്ക്: ഹിലാരിയുടെ അപ്രതീക്ഷിതമായ തോല്‍വിയ്ക്ക് കാരണമന്വേഷിച്ച് അധികമൊന്നും പോകേണ്ടതില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. അമേരിക്കന്‍ ജനതയുടെ മുസ്ലീം ഭയത്തെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ ട്രംപിനായെന്നാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്. ലോകം മുഴുവന്‍ ഇസ്ലാമിന്റെ പേരില്‍ ഐഎസ് നടത്തുന്ന ഭീകരതകള്‍ അമേരിക്കന്‍ ജനതയെ ഒരുപാട് ഭയപ്പെടുത്തുന്നുണ്ട്. സെപ്റ്റബര്‍ പതിനൊന്നിനുശേഷം അമേരിക്കയിലുണ്ടായ ഇസ്ലാംഫോബിയ ഈ തിരഞ്ഞെടുത്തപ്പോടെ ശക്തിപ്രാപിച്ചു. മുസ്ലീം വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്തായി സ്വയം അവരോധിച്ച ട്രപും ലക്ഷ്യംവച്ചതും തദ്ദേയതുടെ ഈ ഭയപ്പാട് മുതലെടുക്കുക എന്ന് തന്നെയാണ്. അത് കൊണ്ടാണ് മുസ്ലീങ്ങളെ നിരോഘ

രാഷ്ട്രീയപരമായി ഒരു യോഗ്യതയും പറയാനില്ലാത്ത, നയതന്ത്രത്തിന്റെ ബാലപാഠങ്ങള്‍പോലുമറിയാത്ത ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതെങ്ങനെ. ഹിലരിക്കു പിന്നിലും പിന്നീട് ഹിലരിക്കൊപ്പവും ഇപ്പോള്‍ വിധിയെഴുത്ത് തീരുമ്പോള്‍ ഹിലരിക്ക് മുന്‍പിലും ഫിനിഷ് ചെയ്ത ട്രംപിന് തുണയായത് അദ്ദേഹത്തിന്റെ മുസല്‍ംവിരുദ്ധ നിലപാടുകളാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലോക ഭീകരതയുടെ സ്രഷ്ടാക്കള്‍ മുസല്‍ങ്ങളാണെന്ന് തുറന്നടിക്കുകയും അമേരിക്ക മുസല്‍ങ്ങള്‍ക്കുവേണ്ടി വാതില്‍ തുറക്കരുതെന്ന് പറയുകയും ഐസിസിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തതാണ് ട്രംപിന് ഗുണകരമായത്. ലോകം മുഴുവന്‍ മുസ്ളീംരാഷ്ട്രങ്ങളില്‍ നിന്ന പിറവിയെടുക്കുന്ന ഭീകരതയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ട്രംപിന്റെ നിലപാടിന് അനുകൂലമായി ശക്തമായ ചേരിതിരിവ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നു വേണം കരുതാന്‍. എന്റെ അമേരിക്കയില്‍ മുസ്ലിമിന് സ്ഥാനമില്ലെന്ന വ്യക്തമായി പ്രഖ്യാപിക്കുകയായിരുന്നു തന്റെ പ്രചരണവേളകളില്‍ ഒളിഞ്ഞും തെളിഞ്ഞും ട്രംപ് ചെയ്തത്.

വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തിനുശേഷമാണ് അമേരിക്കയിലെ ജനങ്ങള്‍ക്കിടയില്‍ മുസ്ളീം ഭീകരതയ്ക്കെതിരെ ശക്തമായ വികാരം വളര്‍ന്നുവന്നതെങ്കിലും അതിനുശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലൊന്നും ഇതുവരെ മുസ്ളീംവിരുദ്ധത ഒരു വിഷയമായിരുന്നില്ല. പക്ഷേ, ഈ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ തുരുപ്പുചീട്ടുതന്നെ മുസ്ളീംവിരുദ്ധത തുറന്നുപറഞ്ഞതായിരുന്നു.
ഇതിന് പ്രത്യേക കാരണവുമുണ്ട്. ഫ്രാന്‍സിലും മറ്റുചില യൂറോപ്യന്‍ രാജ്യങ്ങളിലും ഐസിസിന്റെ പേരില്‍ സ്ഫോടനങ്ങള്‍ നടന്നതോടെ എല്ലാവരും ഭീതിയിലായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഒരു സ്‌ഫോടനം തങ്ങളുടെ പരിസരത്ത് ഉണ്ടാകാമെന്ന് ജനങ്ങള്‍ ഭയപ്പെടുന്ന അന്തരീക്ഷമുണ്ടായതോടെ മുസ്ളീം ഭീകര സംഘടനയായ ഐസിസിനെതിരെ ശക്തമായ വികാരം വളര്‍ന്നുവരികയായിരുന്നു.

ഇത്തരമൊരു ഭീകരാന്തരീക്ഷത്തിന് നടുവില്‍ നിന്നിട്ടുപോലും ഇസ്രയേല്‍പോലൊരു രാജ്യത്തിനകത്ത് എന്തുകൊണ്ട് ഭീകരര്‍ക്ക് ആക്രമണം നടത്താനാകുന്നില്ലെന്നും അമേരിക്കപോലെ അതീവ സുരക്ഷയുള്ള രാജ്യത്ത് ഭീകരര്‍ എത്തിപ്പെടുകയും ആക്രമണം നടത്തുകയും ചെയ്യുന്നത് എന്തുകൊണ്ടെന്നുമുള്ള ചര്‍ച്ചകള്‍ അമേരിക്കയില്‍ സജീവമാണ്. ഈ ചിന്തകള്‍ക്ക് തീപകരുകയായിരുന്നു ട്രംപ് ചെയ്തത്. ഇസ്രയേല്‍ പോലുള്ള രാജ്യങ്ങള്‍ മുസല്‍ങ്ങളോട് കൈക്കൊള്ളുന്ന സമീപനംപോലെയാകണം അമേരിക്കയുടെ നിലപാടുകളെന്ന നിലയിലേക്കുവരെ അതിനുശേഷം ചര്‍ച്ചകള്‍ വളര്‍ന്നു. ഇത് ട്രംപിന് ഗുണകരമാകുകയും ചെയ്തു.
ട്രംപിന്റെ മുസ്ളീംവിരുദ്ധതയെ മുതലെടുക്കാന്‍ എതിര്‍ചേരിക്കാര്‍ നടത്തിയ ശ്രമങ്ങള്‍ അവര്‍ക്കനുകൂലമായി ചിന്തിക്കാന്‍ അമേരിക്കയിലെ മുസ്ളീം സമൂഹത്തെ പ്രേരിപ്പിച്ചുവെന്നതാണ് വസ്തുത. ട്രംപിനെ പോലെയൊരാള്‍ പ്രസിഡന്റാകുന്ന അമേരിക്കയില്‍ ഒരുമുസ്ളീംമിന് എങ്ങനെ ജീവിക്കാനാകുമെന്ന പ്രചരണത്തിന് വന്‍ ജനപ്രീതിയുണ്ടായി. ഇത് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ ഒരു തരംഗം സൃഷ്ടിച്ചതോടെയാണ് ഹിലരി അനായാസം ജയിച്ചുകയറുമെന്ന പ്രതീതി ഒരു ഘട്ടത്തില്‍ ഉണ്ടായത്.

പക്ഷേ, അങ്ങനെയല്ലായിരുന്നു സ്ഥിതിയെന്ന് വ്യക്തമാകുകയാണിപ്പോള്‍. കാരണം വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലൂടെ ഉണ്ടായതും അമേരിക്കക്കാരുടെ രക്തത്തില്‍ ഉറങ്ങിക്കിടക്കുന്നതുമായ മുസ്ളീം ഭീകരാക്രമണ ഓര്‍മ്മയെ ഉണര്‍ത്തുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ട്രംപ് ചെയ്തത്. ഇതിന്റെ ഫലമായി രാജ്യത്തെ മുസ്ളീം ജനസമൂഹം ഭൂരിഭാഗവും ഹിലരിക്കായി നീങ്ങുന്നുവെന്ന് കണ്ട് തദ്ദേശീയര്‍ ട്രംപിന് വോട്ടുചെയ്തതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

വ്യക്തമായി പറഞ്ഞാല്‍ മതപരമായ വികാരം ആദ്യമായി വലിയൊരു വിഷയമാവുകയും ജാതീയവും വംശീയവുമായ ചേരിതിരിവ് പ്രകടമാവുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേതെന്ന് നിസ്സംശയം പറയാം. അമേരിക്ക പരമ്പരാഗതമായി എല്ലാ ജനസമൂഹങ്ങളെയും ജാതി സമൂഹങ്ങളെയും സാഹോദര്യ മനോഭാവത്തോടെ കണ്ടിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയെന്ന് ഇത് വ്യക്തമാക്കുന്നു. വംശീയതയ്ക്കും തദ്ദേശീയതയ്ക്കും ലോകരാഷ്ട്രങ്ങളിലെമ്പാടും പ്രാധാന്യം ഏറിവരുന്ന സാഹചര്യംതന്നെ അമേരിക്കയിലും സംജാതമായെന്നാണ് ട്രംപിന്റെ വിജയം തരുന്ന സൂചനകള്‍.
ട്രംപിനെ സപ്പോര്‍ട്ട് ചെയ്തിരുന്ന ചെറിയൊരു വിഭാഗം അമേരിക്കന്‍ മുസ്ളീംമുകള്‍ പോലും അദ്ദേഹത്തിന്റെ തീവ്ര മുസല്‍ംവിരുദ്ധത കണ്ട് എതിര്‍ ചേരിയിലേക്ക് മാറിയിരുന്നു. പക്ഷേ, ലോകത്താകെ മുസ്ളീംഭീകരതയുടെ ഭീതി പടര്‍ത്തുന്ന ഐസിസിനെതിരെ അമേരിക്കയ്ക്ക് ശക്തമായി പ്രതികരിക്കാനാകുന്ന പോരാളി വേണമെന്ന തോന്നല്‍ മറ്റ് അമേരിക്കന്‍ വംശജരെ ട്രംപിന്റെ പക്കലേക്ക് നയിക്കുകയായിരുന്നു.

പ്രത്യേകിച്ചും ഐസിസിനെ ഇല്ലാതാക്കുന്നതിനുള്ള യുദ്ധത്തില്‍ റഷ്യ നിശ്ചയദാര്‍ഢ്യത്തോടെ നില്‍ക്കുമ്പോള്‍ നിലവില്‍ ഒബാമയുടെ അമേരിക്കന്‍ ഭരണകൂടം സ്വീകരിക്കുന്ന അഴകൊഴമ്പന്‍ നയം അമേരിക്കക്കാര്‍ വെറുത്തുതുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ടത്.
അമേരിക്കന്‍ ജനസംഖ്യയില്‍ ന്യൂനപക്ഷമാണ് മുസ്ളീം സമൂഹം. പത്തുലക്ഷത്തോളം മുസ്ളീം വോട്ടര്‍മാരുണ്ടിവിടെ. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി മുസല്‍ങ്ങള്‍ ഇക്കുറി വോട്ടുചെയ്യാനുണ്ടെന്ന വസ്തുത വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതോടെ രാജ്യത്ത് മുസല്‍ങ്ങളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയാണെന്ന പ്രതീതി ഈ തിരഞ്ഞെടുപ്പുകാലത്ത് ബോധപൂര്‍വംതന്നെ പ്രചരിപ്പിക്കപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ രൂക്ഷമായ മത്സരം കണ്ട ഫ്ളോറിഡ, മിഷിഗണ്‍, ഒഹിയോ, വിര്‍ജിനിയ തുടങ്ങിയ ഇടങ്ങളിലെ വോട്ടിംഗില്‍ വീറും വാശിയും കൂടിയെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. യഥാര്‍ത്ഥത്തില്‍ ലോകപൊലീസ് കളിച്ചുതന്നെ ഇസ്ലാമിക ഭീകരതയെ തൂത്തെറിയാന്‍ അത്തരമൊരു മനസ്സ് പ്രകടിപ്പിച്ച ട്രംപിനെ തിരഞ്ഞെടുക്കുകയായിരുന്നു അമേരിക്കക്കാര്‍ എന്നുവേണം കരുതാന്‍. ഇതുപ്രകാരം ട്രംപ് ഇനി റഷ്യയുമായി കൈകോര്‍ത്ത് ഐസിസിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ വംശജര്‍


Viewing all articles
Browse latest Browse all 20567

Trending Articles