Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20610

മലപ്പുറത്ത് പട്ടാള ഭരണം; എഡിജിപി സന്ധ്യയുടെ പേരില്‍ വ്യാജ വോയ്‌സ് സന്ദേശം; വാട്‌സാപ്പില്‍ പരക്കുന്ന ശബ്ദത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി

$
0
0

മലപ്പുറം: മലപ്പുറം സ്‌ഫോടനത്തിന്റെ പേരില്‍ മുസ്ലീങ്ങളോട് ജാഗ്രതപാലിയ്ക്കാന്‍ ആവശ്യപ്പെട്ട് എഡിജിപി ബി സന്ധ്യയുടെ പേരില്‍ വ്യാജ വോയ്‌സ് മെസേജ്. വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട സന്ദേശത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് നിരവധി പേര്‍ പരാതി പെട്ടതായും അന്വേഷണ നടക്കുന്നുണ്ടെന്നും എഡിജിപി സന്ധ്യയുടെ ഓഫിസ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു.

മലപ്പുറം കളക്ട്രേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സൈനികാധികാര നിയമമായ അഫ്സ്പ നടപ്പിലാക്കണമെന്നും ജില്ലാ ഭരണം സൈന്യത്തിന് കൈമാറണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് വാട്സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഒരു സ്ത്രീയുടെ ശബ്ദ സന്ദേശമാണ് വ്യാപകമായ തോതില്‍ പ്രചരിപ്പിക്കപ്പെട്ടത്. മലപ്പുറം സ്ഫോടനത്തിന്റെ അന്വേഷണ മേല്‍നോട്ടം വഹിക്കുന്നഎഡിജിപി സന്ധ്യ പറയുന്ന കാര്യങ്ങള്‍ എന്ന വിധത്തിലാണ് ഈ സന്ദേശം വ്യാഖ്യാനിക്കപ്പെട്ടത്. ഇതോടെ വാട്സ് ആപ്പ് വഴി കൂടുതല്‍ തോതില്‍ ശബ്ദസന്ദേശം പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

ജില്ലയില്‍ ഒരു സ്ഫോടനം കൂടി നടന്നാല്‍ സൈന്യത്തിന് ഇക്കാര്യം എളുപ്പമാകുമെന്നും ഭരണം സൈന്യം ഏറ്റെടുത്താല്‍ ജീവിതം ദുസഹമായിരക്കുമെന്നും ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെ നഗ്നശരീരങ്ങളുടെ ചിത്രവും ഓഡിയോ സന്ദേശത്തോടൊപ്പം പ്രചരിക്കുന്നുണ്ട്. താന്‍ മുസ്ലിം ഇതര മതവിശ്വാസിയാണെന്ന് ഓഡിയോ സന്ദേശത്തില്‍ സ്വയം വ്യക്തമാക്കുന്നു. മുസ്ലിം വീടുകളിലും മോസ്‌കുകള്‍ക്ക് സമീപത്തെ കെട്ടിടങ്ങളിലും മറ്റും സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ മാറ്റണമെന്നും സന്ദേശത്തില്‍ പറയുന്നു.

അങ്ങനെ വരുമ്പോള്‍ പുരുഷന്മാരെയെല്ലാം ജയിലിലാക്കാന്‍ ഇടയാക്കുമെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഇത്തരത്തില്‍ വ്യാപകമായി മലപ്പുറത്തെ സമാധാനം തകര്‍ക്കുന്ന വിധത്തില്‍ വ്യാജ വിവരങ്ങള്‍ കുത്തി നിറച്ചതാണ് ഈ സന്ദേശം. 0097151703186 എന്ന നമ്പറില്‍ നിന്നാണ് ഇത്തരമൊരു വ്യാജ സന്ദേശം പ്രചരിപ്പിക്കപ്പെട്ടത്. തെറ്റിദ്ധാരണ പരത്തുന്ന വിധത്തില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ തന്റെ ശബ്ദമല്ലെന്നാണ് എഡിജിപി സന്ധ്യ വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്നും എഡിജിപിയുടെ ഓഫീസ് അറിയിച്ചു. തെറ്റായ സന്ദേശം പ്രചരിപ്പിച്ചതിന്റെ പേരില്‍ മലപ്പുറം എസ്പിയാണ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

വ്യാജമായി പ്രചരിപ്പിക്കുന്ന സന്ദേശത്തിലെ സ്ത്രീശബ്ദത്തിന്റെ ഉടമ ആരാണെന്നതിനെ സംബന്ധിച്ചാണ് അന്വേഷണം. വിദേശത്തു നിന്നാണ് ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്നാണ് അറിയുന്നത്. ഗള്‍ഫില്‍ നിന്നാണെന്നാണ് പ്രാഥമികമായുള്ള വിലയിരുത്തല്‍. സുബ്രഹ്മണ്യം സ്വാമി ജില്ലാ ഭരണകൂടം ജില്ല സൈന്യത്തിനു കൈമാറണം എന്ന് ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു സന്ദേശം പ്രചരിപ്പിക്കപ്പെട്ടത്. ഇതില്‍ എന്തെങ്കിലും ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.


Viewing all articles
Browse latest Browse all 20610

Trending Articles