Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20534

ദിലീപ് പണം തരാമെന്ന് ഏറ്റിരുന്നെന്നും തുക പൂര്‍ണമായും ഇപ്പോള്‍ വേണ്ടെന്നും പറഞ്ഞിരുന്നു :പൾസർ

$
0
0

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ശേഷം സംവിധായകന്‍ നാദിര്‍ഷയേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ഫോണില്‍ വിളിച്ചെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. നാല് തവണയാണ് ഫോണ്‍ വിളിച്ചത്. പണത്തിന് വേണ്ടിയാണ് ഇരുവരേയും വിളിച്ചതെന്നും കത്തിലെ വിവരങ്ങളെല്ലാം സത്യമാണെന്നും സുനി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
ഇന്നലെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സുനി ഇക്കാര്യം പറഞ്ഞത്.തരാമെന്ന് വാഗ്ദാനം ചെയ്ത പണത്തിന്റെ കാര്യമായിരുന്നു നാലുതവണയും സംസാരിച്ചതെന്നും സുനി പറഞ്ഞു. ദിലീപ് പണം തരാമെന്ന് ഏറ്റിരുന്നെന്നും തുക പൂര്‍ണമായും ഇപ്പോള്‍ വേണ്ടെന്നും പറഞ്ഞു. അഞ്ചു മാസം കൊണ്ട് തന്ന് തീര്‍ത്താല്‍ മതിയെന്നും നാദിര്‍ഷയോടും അപ്പുണ്ണിയോടും പറഞ്ഞിരുന്നുവെന്നും പള്‍സര്‍ സുനില്‍ പറഞ്ഞു. സുനിലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നാദിര്‍ഷ, അപ്പുണ്ണി എന്നിവരെ സുനിയുമൊത്ത് ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യും. സുനി ജയിലില്‍ നിന്ന് അപ്പുണ്ണിയുടെ മൊബൈല്‍ ഫോണിലേക്ക് നിരവധി തവണ വിളിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇത് എന്തിനുവേണ്ടി എന്ന ചോദ്യത്തിന് അപ്പുണ്ണി, നാദിര്‍ഷ, ദിലീപ് എന്നിവര്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ആദ്യ ചോദ്യം ചെയ്യലില്‍ നല്‍കിയത്. ഇതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് നാദിര്‍ഷയേയും അപ്പുണ്ണിയേയും സുനിക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ആലോചിക്കുന്നത്. അന്വഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന്റെ അനുമതിയും തേടി.. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടു പോകുന്നതെന്നും എത്ര വലിയ മീനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസിന്റെ വലയില്‍ വീഴുമെന്നുമാണ് മുഖ്യമന്ത്രിയും വ്യക്തമാക്കിയത്.dileep-nadirsha-HERALD N

യുവനടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന കുറ്റത്തിനു ശക്തമായ തെളിവുകൾ കണ്ടെത്താനുള്ള അന്തിമശ്രമത്തിലേക്കു പൊലീസ് നീങ്ങുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അഞ്ചു ദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങി. അറസ്റ്റിലാവുമ്പോൾ സുനിലിനെ എട്ടു ദിവസം കസ്റ്റഡിയിൽ ലഭിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച സൂചനയൊന്നും അന്നു പൊലീസിനു ലഭിച്ചിരുന്നില്ല. കാക്കനാട് ജില്ലാ ജയിലിലേക്കു മൊബൈൽ ഫോൺ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസിലാണ് ഇപ്പോൾ സുനിലിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ഗൂഢാലോചന സംബന്ധിച്ച തെളിവുകളോടെയാണു പൊലീസിന്റെ ചോദ്യം ചെയ്യൽ. അതിക്രമത്തിനു പിന്നിൽ ഒരു സൂത്രധാരനുണ്ടെങ്കിൽ ഇത്തവണ ചോദ്യം ചെയ്യലിൽ വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ.ഇതുവരെ പൊലീസിന്റെ ചോദ്യം ചെയ്യലിനു വിധേയരായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സംവിധായകൻ നാദിർഷാ, സഹായി അപ്പുണ്ണി, നടൻ ധർമജൻ ബോൾഗാട്ടി എന്നിവർ സുനിലിനെക്കുറിച്ചു വെളിപ്പെടുത്തിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ വിശദമായ ചോദ്യാവലിയാണു പ്രത്യേക അന്വേഷണ സംഘം തയാറാക്കിയിരിക്കുന്നത്. സുനിൽ ഇതിനു മുൻപു മറ്റു ചില നടികളോടും സമാനമായ അതിക്രമം കാണിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യൽ നടക്കും.കേസുമായി ബന്ധപ്പെട്ട പല സാധ്യതകൾ അന്വേഷിക്കാൻ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് നീങ്ങുന്നത്. മൊഴികൾ അപ്പപ്പോൾ പരിശോധിച്ചു ബോധ്യപ്പെടാൻ ലോക്കൽ പൊലീസിന്റെ സഹായവും തേടും. അന്വേഷണത്തിൽ പൊലീസിനെ വഴിതെറ്റിക്കാനുള്ള സുനിലിന്റെ വിരുതു കാരണം കേരളാ പൊലീസിലെ മുൻനിര ചോദ്യം ചെയ്യൽ വിദഗ്ധരെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സുനിലിനെ കസ്റ്റഡിയിൽ ലഭിക്കുന്ന മുഴുവൻ ദിവസവും ഇവരുടെ സേവനം ലഭ്യമാക്കും. സൈബർ ഫൊറൻസിക്ക്, മനഃശാസ്ത്ര വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്

The post ദിലീപ് പണം തരാമെന്ന് ഏറ്റിരുന്നെന്നും തുക പൂര്‍ണമായും ഇപ്പോള്‍ വേണ്ടെന്നും പറഞ്ഞിരുന്നു :പൾസർ appeared first on Daily Indian Herald.


Viewing all articles
Browse latest Browse all 20534

Trending Articles