Quantcast
Channel: Daily Indian Herald
Viewing all articles
Browse latest Browse all 20557

ആര് ബലാത്സംഗം ചെയ്തപ്പോഴാണ് കൂടുതല്‍ സുഖമെന്ന് ചോദിച്ച സി ഐ മണികണ്ഠനെ സസ്‌പെന്റ് ചെയ്തു; മോഷ്ടാവിന്റെ ഭാര്യയോട് കൈക്കൂലി ചോദിച്ച കേസില്‍ സസ്‌പെന്‍ഷന്‍ ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍

$
0
0

തൃശൂര്‍: വടക്കാഞ്ചേരി കൂട്ടബലാല്‍സംഗ കേസിലെ ഇരയോട് മോശമായി പെരുമാറുകയും വേദനിപ്പിക്കുന്ന വിധത്തില്‍ സംസാരിക്കുകയും ചെയ്ത പേരാമംഗലം സിഐ മണികണ്ഠന് സസ്പെന്‍ഷന്‍. പരാതി ബോധിപ്പിക്കാനെത്തിയ യുവതിയെ മാനസികമായി പീഡിപ്പിക്കുകയും അശ്ലില പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തെന്ന് ആരോപണത്തിലാണ് അന്വേഷണ വിധേയമായി പേരാമംഗലം സിഐയെ സസ്പെന്‍ഡ് ചെയ്തത്.

തൃശൂര്‍ റേഞ്ച് ഐജിയാണ് അന്വേഷണവിധേയമായി ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. യുവതിയുടെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.അതേസമയം പേരാമംഗലം സിഐക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മണികണ്ഠനെതിരെ പരാതി അറിയിക്കാന്‍ വേണ്ടി പാര്‍വതി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥ നടത്തുകയുമുണ്ടായി. ഇതോടെ ഉദ്യോഗസ്ഥനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടാകുകയും ചെയ്തു. കൈക്കൂലി കേസില്‍ അടക്കം ആരോപണ വിധേയനായിരുന്നു മണികണ്ഠന്‍. ചെര്‍പ്പുളശേരി സി ഐ ആയിരിക്കെ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിന് അഞ്ചു മാസത്തിലേറെ സസ്പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു.

2009 ല്‍ ചെര്‍പ്പുളശേരി സി ഐ ആയിരിക്കുമ്പോഴാണ് മണികണ്ഠനെ സസ്പെന്റ് ചെയ്യുന്നത്. അന്ന് പാലക്കാട് ജില്ലയും സമീപജില്ലകളും കേന്ദ്രീകരിച്ച് വീടുകളില്‍ നിന്ന് വ്യാപകമായി സ്വര്‍ണം മോഷണം പോകുന്ന പതിവുണ്ടായിരുന്നു. രാത്രി കാലത്ത് വീടുകള്‍ തകര്‍ത്ത് അകത്തു കയറിയാണ് മോഷ്ടാക്കള്‍ സ്വര്‍ണം മോഷ്ടിച്ചിരുന്നത്. ഇങ്ങിനെ കിലോകണക്കിന് സ്വര്‍ണമാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധ ക്രിമിനല്‍ പരുത്തി വീരനും സംഘവും അറസ്റ്റിലായി.
മോഷണ മുതല്‍ വാങ്ങിയതിന് കസ്റ്റഡിയില്‍ കഴിയുന്നയാളിന്റെ ഭാര്യയോട് മണികണ്ഠന്‍ ഫോണിലൂടെ കൈക്കൂലി ആവശ്യപ്പെട്ടു. ഇതു ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് എസ് പി ക്ക് പരാതി നല്‍കുകയും ചില ചാനലുകളില്‍ ഈ സംഭാഷണം അതേപടി സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതോടെ മണികണ്ഠനെ അന്വേഷണ നടപടികളുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.

തിരികെ സര്‍വീസീില്‍ കയറിയപ്പോഴും മണികണ്ഠന്‍ വിവാദ നായികനായി തുടര്‍ന്നു. പാലക്കാട് ഹേമാംബിക നഗറില്‍ ജോലി ചെയ്യവേ ഒരു ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും സി ഐക്ക് എതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ഒറ്റപ്പാലത്തും ഇയാള്‍ ജോലി ചെയ്തു. അതിന് ശേഷമാണ് പേരാമംഗലത്ത് എത്തിയത്. ഇവിടെ മുഹമ്മദ് നിസാം കേസുമായി ബന്ധപ്പെട്ടും സിഐ ആരോപണ വിധേയനായിരുന്നു.


Viewing all articles
Browse latest Browse all 20557

Trending Articles